Posted in Malayalam Stories, people, places, Short Stories

അമ്മയിലേയ്ക്ക്

1422970100199

നിമിഷ നാലാം ക്ലാസില്‍ പഠിക്കുമ്പോഴാണ് പട്ടണത്തിന്‍റെ ഒത്ത നടുവില്‍ കലക്ടറെറ്റിന്‍റെ അടുത്തായി സ്ഥിതി ചെയ്യുന്ന കെട്ടിടത്തിലേക്ക് അവളുടെ കുടുംബം താമസം മാറിയെത്തിയത്‌. അച്ഛന്‍ അവിടെയൊരു പൊതുമേഖലാ സ്ഥാപനത്തില്‍ സീനിയര്‍ ക്ലാര്‍ക്ക് ആയിരുന്നു. ആ പട്ടണത്തില്‍ ആദ്യമായി പൊങ്ങിവന്ന ഫ്ലാറ്റ് സമുച്ചയം അതായിരുന്നു. തൊണ്ണൂറ്റിമൂന്നില്‍ പണികഴിപ്പിക്കപ്പെട്ട നാലു നിലകള്‍ മാത്രമുള്ള ആ കെട്ടിടത്തില്‍ ഇന്നത്തെപ്പോലെ ലിഫ്റ്റോ, മുന്നില്‍ പൂന്തോട്ടമോ, വിശാലമായ കാര്‍ പാര്‍ക്കിങ്ങോ കുട്ടികള്‍ക്കായി കളിസ്ഥലമോ ഒന്നുമുണ്ടായിരുന്നില്ല. ഇളം മഞ്ഞ മൊസൈക് പതിച്ച തറകള്‍ അന്നൊക്കെ ആഡംബരത്തിന്റെ ചിഹ്നമായിരുന്നു. രണ്ടു ബ്ലോക്കുകളിലായി മുപ്പത്തിരണ്ടു കുടുംബങ്ങള്‍. നിമിഷയ്ക്കും ചേട്ടന്‍ നിര്‍മ്മലിനും അടുത്തുള്ള പോലിസ് ഗ്രൗണ്ടില്‍ കളിക്കാന്‍ നിറയെ കൂട്ടുകാരുണ്ടായിരുന്നു. അവരെല്ലാരും ദിവസവും രാവിലെ പല നിറത്തിലുള്ള യൂണിഫോമുകളില്‍ ഓട്ടോകളിലും സ്കൂള്‍ ബസുകളിലുമൊക്കെയായി പരസ്പരം യാത്രപറഞ്ഞു യാത്രയായി.

നാലാം നിലയിലുള്ള 16/B ഫ്ലാറ്റില്‍ ഇന്ന് നിമിഷയുടെയും നിര്‍മ്മലിന്റെയും അമ്മ മാത്രമേ ഉള്ളൂ. ഇരുപത്തിയൊന്നു വര്‍ഷങ്ങള്‍ക്കു മുന്‍പ് പാലുകാച്ചിത്തുടങ്ങിയ അതേ അടുക്കളയില്‍ അവരിന്നും പാചകം ചെയ്യുന്നു. ഇളം മഞ്ഞ മൊസൈക്കിന് മങ്ങലേറ്റിട്ടുണ്ട്, ഭിത്തികളിലെ ചായം മാറി. കൊച്ചുബാല്‍ക്കണിയില്‍ നിമിഷയുടെ അച്ഛന്റെ ചാരുകസേരയും കുറച്ചു ചെടികളും മാത്രം. അവരുടെ വൈകുന്നേരങ്ങള്‍ അവിടെയാണ്. വര്‍ഷങ്ങളായി. ബാല്‍ക്കണിയോട് ചേര്‍ന്നുള്ള ജനാലയിലൂടെ നോക്കുമ്പോള്‍ ഇന്നും നിമിഷയ്ക്ക് തോന്നും അമ്മയ്ക്കപ്പുറത്തു അച്ഛനും നില്‍ക്കുന്നുണ്ടെന്ന്.

പൂനെയില്‍ ഉന്നതവിദ്യാഭ്യാസം കഴിഞ്ഞ് അവിടെത്തന്നെ ജോലി കിട്ടിയപ്പോള്‍ മുതല്‍ അവള്‍ അമ്മയെ നിര്‍ബന്ധിക്കുന്നതാണ് കൂടെ വരാന്‍. ചേട്ടന്‍ ലണ്ടന്‍ സ്വപ്നങ്ങളുമായി പറന്നിട്ടും ഒറ്റപ്പെടലിന്‍റെ ഒരു ലാഞ്ചന പോലും അമ്മയുടെ മുഖത്തു കണ്ടിട്ടില്ല. മൊബൈല്‍ഫോണ്‍ ഉപയോഗിക്കാതെ.. വിധവാപെന്‍ഷന്‍ കൈപ്പറ്റി.. എന്നത്തേയും പോലെ ചിലവുകള്‍ ചുരുക്കി അവരിന്നും ജീവിച്ചുപോകുന്നു. അച്ഛന്റെ തറവാട് ഭാഗം ചെയ്തപ്പോള്‍ മുത്തശ്ശിയെയും അച്ഛനെയും അടക്കം ചെയ്ത പറമ്പു മാത്രം ചോദിച്ചുവാങ്ങിയിട്ടു. തറവാടും ബാക്കിയുള്ള സ്ഥലവും വിറ്റുകിട്ടിയത് മറ്റുള്ളവര്‍ ഭാഗിച്ചെടുത്തു.

ഓരോ തവണ അമ്മയെ കാണാന്‍ ചെല്ലുമ്പോഴും ഒരേ നാടകം കളിക്കുന്ന പോലെയാണ് അവള്‍ക്കു തോന്നുക. വെള്ളിയാഴ്ച വൈകുന്നേരം ടാക്സിയില്‍ ചെന്നിറങ്ങുന്നത് മുതല്‍ അങ്ങോട്ടേയ്ക്കെല്ലാം. ഒരിക്കല്‍ നിമിഷങ്ങള്‍ക്കുള്ളില്‍ ഓടിക്കയറിയിരുന്ന പടികള്‍ ഇന്ന് മടുപ്പിക്കുന്നു. സ്കൂളില്‍ പഠിക്കുമ്പോള്‍ ഒരാള്‍പൊക്കത്തില്‍ സ്ഥിതി ചെയ്യുന്ന ബെല്ലമര്‍ത്താന്‍ ചാടി നോക്കുമായിരുന്നു. ഇന്ന് കിതച്ചുകൊണ്ട് വാതില്‍ക്കലേക്ക് നടന്നുചെല്ലുമ്പോള്‍ വര്‍ഷങ്ങളുടെ കറ കൊണ്ട് മങ്ങിനില്‍ക്കുന്ന സ്വിച്ചാണ് കാണുക.

മാറാത്തത്, മങ്ങാത്തത്.. വാതില്‍ തുറക്കുമ്പോഴുള്ള അമ്മയുടെ ചിരിയാണ്.

എയര്‍കണ്ടീഷനില്‍ ജീവിച്ചും ജോലിചെയ്തും അവിടെയെത്തുമ്പോള്‍ വിയര്‍പ്പു തുടയ്ക്കാനേ നേരമുള്ളൂ. വീട്ടില്‍ കയറുമ്പോഴേ എല്ലാ മുറികളിലും ചെന്ന് ഫാനിടും. എന്നിട്ട് ഫ്രിഡ്ജ് തുറക്കും, കെല്‍വിനേറ്റര്‍, അത്ഭുതം തോന്നില്ലേ..

പണ്ട് ഫ്ലാറ്റു വാങ്ങി അവിടെ താമസിച്ചിരുന്ന ഒരു കുടുംബവും ഇന്നവിടില്ല. ഭൂരിപക്ഷം ഫ്ലാറ്റുകളില്‍ വാടകക്കാരാണ്. തൊട്ടപ്പുറത്തുള്ള ഒരു വീട്ടുകാരെ നിമിഷയ്ക്കറിയാം.. ഏഴെട്ടു വര്‍ഷമായി അവര്‍ അവിടെയാണ്. വാടക കൊടുത്തുകൊടുത്തു ഒരുദിവസം അവരത് വിലയ്ക്കുവാങ്ങി. ലാന്‍ഡ്‌ഫോണ്‍ കേടാവുകയോ മറ്റോ ചെയ്‌താല്‍ അവിടെയുള്ള ബീനയുടെ ഫോണിലേക്ക് വിളിക്കും. അവിടുത്തെ കുട്ടികള്‍ അമ്മയുമായി കൂട്ടാണ്. അവരെ നാമം ചൊല്ലാന്‍ പഠിപ്പിക്കുക, ഗീത വായിച്ചു കൊടുക്കുക.. ഇതൊക്കെയാണ് സന്ധ്യാസമയത്ത് വീട്ടിലെ പരിപാടികള്‍. നിമിഷ വീട്ടില്‍ ചെല്ലുമ്പോഴും ഒന്നിനും മാറ്റമില്ല.

“എന്നെക്കാള്‍ അമ്മയ്ക്ക് ആ പിള്ളേരാണോ വലുത്.. അല്ലാ.. വിളക്കും കത്തിച്ചു നോക്കിയിരിപ്പാണല്ലോ..”

അമ്മ ചിരിക്കും.

പിറ്റേ ദിവസം രാവിലെ അമ്മയും മകളും അടുത്തുള്ള ശിവക്ഷേത്രത്തിലേക്ക് പോകും. തിരിച്ചുവരും വഴി ചേട്ടന്‍റെ വിശേഷങ്ങള്‍ കൈമാറലാവും പതിവ്. വിവാഹം കഴിക്കുന്നില്ലേ എന്ന് അമ്മ ചോദിക്കാറില്ല, കാരണം ഇഷ്ടപുരുഷനെക്കുറിച്ച് നിമിഷ സൂചിപ്പിച്ചിട്ടുണ്ട്. അയാളും പൂനെയില്‍ തന്നെയാണ്. സൗഹൃദത്തില്‍ നിന്നും പ്രണയത്തിലേക്കും പിന്നീടു തിരിച്ചും യാത്ര ചെയ്യുന്നവര്‍. അയാളുടെ പേര്‍ പലപ്പോഴും അമ്മ മറക്കും. ഒരിക്കല്‍ ദേഷ്യം വന്ന്‌ അവള്‍ തന്നെ ഒരു പേനയെടുത്ത് കതകിനു മുകളില്‍ ഒട്ടിച്ചിരുന്ന താജ്മഹലിന്‍റെ പോസ്റ്ററിന്മേല്‍ എഴുതിവച്ചു.

നിമിഷയുള്ള ഞായറാഴ്ചകളില്‍ അമ്മ അടുത്തുള്ള ചന്തയില്‍ പോയി കപ്പയും മീനും വാങ്ങി വരും. അന്ന് വൈകുന്നേരം പോകാന്‍ വേണ്ടി അവളിറങ്ങുമ്പോള്‍ ഒരു പോളിത്തീന്‍ കവറില്‍ പൊതിഞ്ഞ പലഹാരങ്ങള്‍ കൊടുത്തുവിടും. ഇലയടയോ..ഉണ്ണിയപ്പമോ ഉപ്പേരിയോ ഒക്കെ.

താഴെ വരെ അമ്മ കൂടെവരും. കണ്ണുനിറഞ്ഞു പക്ഷെ ചിരിച്ചു യാത്രയാക്കും മകളെ.

അമ്മയ്ക്കും എയര്‍പോര്‍ട്ടില്‍ വണ്ടിയുമായി കാത്തുനില്‍ക്കുന്ന കാമുകനും ചിലപ്പോള്‍ ഒരേ മുഖമാണെന്ന് തോന്നും. ഒന്നിനെയും തളച്ചിടാതെ എന്നാല്‍ സ്നേഹത്തില്‍ എവിടെയോ പിടിച്ചുനിര്‍ത്തുന്ന രണ്ടുപേര്‍.

വിമാനത്തില്‍ ഇരുന്ന് അടുത്ത വരവിനെക്കുറിച്ച് ആലോചിക്കും, രണ്ടു മാസങ്ങള്‍ കഴിഞ്ഞ്.. ചിലപ്പോള്‍ അതിലും നീളും. കുറേക്കാലം കഴിയുമ്പോള്‍ അമ്മയ്ക്ക് വയ്യാതെയാവും. അടുത്തുള്ള ബീനയും കുടുംബവും ഫ്ലാറ്റുവിറ്റ് മറ്റെവിടേയ്ക്കെങ്കിലും മാറാം. അമ്മയുടെ ക്ഷീണിച്ച കാലുകള്‍ കൊണ്ട് നാലു നിലകള്‍ കയറാന്‍ പറ്റാതെവരും.

അപ്പോള്‍?

ഈ ചോദ്യത്തിലാണ് നാടകം അവസാനിക്കുക. തണുത്ത ഒരു കവിള്‍ വെള്ളത്തോടൊപ്പം 16/B  തല്‍ക്കാലം അവളുടെ ഉള്ളിലൂടെ എവിടെയോ പോയ്‌മറയും.

അമ്മയിലേക്ക്‌.. അടുത്ത തവണയെത്തും വരെ.

Author:

Actor:Author:Blogger:TelevisionHost:Woman. ❤

101 thoughts on “അമ്മയിലേയ്ക്ക്

  1. “Nanmaulla aksharangal”O:)
    @”achan” enna arivineum,Amma” enna niravineum nimishayeppole orkunnavarayirunnu nammalil palarumenkil!!,
    ennu nammuday ee Kochu keralatil vridha sadanangalku prasaktiyillatayene!! 😦

  2. Nice story it reminds us that our mother is the precious gift in our life .oru nalla ezuthukari annenu chechi vendum prove cheytirikunnu technology yude ee 20th centuriyil nimishaye pole alukal undayirunnenkil. …

  3. Chechi its simply awesome keep on writing……………..waiting for nimishayude adutha varave…………………./

  4. 😦 , ശരിക്കും ചേച്ചി …. ആ അമ്മയുടെ കൂടെ ഇരുന്നു നാമം ജബിക്കാൻ തോന്നുന്നു …

  5. PERU POLE THANNE ELLA KATHAYILUM NALLA ORU KAVITHA KELKUNNA SUKHAM , MADHAVIKUTIYUDE KATHAKALODULLA ORU ADUPPAM THONNUNNU.

  6. Chechi ezhuthiyathanekilum athil evidokkeyo yadhartha pachayaya geevitham varachu vechamole undu oru vallatha moodileekku ee varikal vayanakkarane koottikondu pokunnu entho othiri eshtamayi…. Eniyum kooduthal ezhuthanam….akshayrajendran Oman

  7. Hi kavitha, finish chayyuvan kaziyathathu kondo atho oru thdarkkadayo??? Entayalum nice continue all the best…

  8. hi
    chechi.. ennu vilikkaloo….

    any way good work chechi.. nice story.. keep going i will give my support always ❤

  9. Very touching story…. chechiii… continue ur works… waiting for the nxt 1… congratz chechi… all d very best… 🙂 🙂

  10. kavithechi………. story sprb………….. അമ്മയ്ക്കും എയര്‍പോര്‍ട്ടില്‍ വണ്ടിയുമായി കാത്തുനില്‍ക്കുന്ന കാമുകനും ചിലപ്പോള്‍ ഒരേ മുഖമാണെന്ന് തോന്നും. ഒന്നിനെയും തളച്ചിടാതെ എന്നാല്‍ സ്നേഹത്തില്‍ എവിടെയോ പിടിച്ചുനിര്‍ത്തുന്ന രണ്ടുപേര്‍……….. ithenikku bayangarayi ishtaayyi…. all d best… for ur furture story…… iniyum ithu poleyullathu pratheeshikunu

  11. Chechi, AMMAKKUM KAATHU NILKKUNNA KAMUKANUM ORE MUKHAM ENNATHU SAMANYAMAYA REETHIYIL ENIKKU ULKOLLAN KAZHIYUNNILLA…..
    GOOD ATTEMPT……AND NICE

  12. Amma… nammal ellavareyum nammal aakiya oru niswartha janmam… the story resembled a lot from my life and made me remember my monthly trips from ernakulam to kannur and feeling the same emotions as the protagonist felt right through…. keep up the good work…

  13. വിത്യസ്തമായ ഒരു പേജ് , കവിത പോലെ വായിക്കാൻ ഒരു സുഖം , ഏറെ ഇഷ്ടമായി\ വാക്കുകൾ, ഭാവുകൾ

  14. Dear Kavitha, aasayathe kuzhappikathe lalithamayulla akhyanathinu oru thanath saundharyamund. Vayichu marannupokunna oru rachana allidu. Idakide ormayil ethi nokunna srishti anu. Mohanlal ezhuthiya sammohanam enna krithiyekalum kalika prasakthi ulla subject. So nice. Inium ezhuthuka. Vayikan enthayalum njan undakum. Keep doing good. Thank u.

  15. ഇതൊരു കഥ ആയി അനിക്ക് കാണാൻ കഴിയില്ല കാരണം !
    ഇതാണ് ജീവിതം !
    ഒരു അമ്മ അല്ല. ഒരായിരം അമ്മമാർ

  16. മാറാത്തത്, മങ്ങാത്തത്.. വാതില്‍ തുറക്കുമ്പോഴുള്ള അമ്മയുടെ ചിരിയാണ്.. വളരെ പരമമായ സത്യം! അഭിനന്ദനം ! ❤

  17. Ariyathe ethipettathanee pagilekk, iniyoru thirichu pokkilla ivide ninnum ,adutha divasangalilayi kooduthal vayikkunnundu ella rachanakalum ,ezhuthine orupadu snehikkunna mattoru kavitha ,
    njan aadhyam vayichathu ee kadhayanu athukondu enik yathra cheyyendathu ivide ninnumanu, ammayil ninnum unniyettanoru kathu vare enik ponam, keep writing

Leave a reply to Sreegesh Cancel reply